Sorry, you need to enable JavaScript to visit this website.

144 ദിവസത്തിനു ശേഷം സൗദി കളി തുടങ്ങുന്നു

ജിദ്ദ - 144 ദിവസത്തിനു ശേഷം സൗദി പ്രൊഫഷനല്‍ ലീഗ് സോക്കര്‍ ചൊവ്വാഴ്ച പുനരാരംഭിക്കുന്നു. എട്ട് റൗണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നു. 22 റൗണ്ട് പിന്നിട്ടപ്പോള്‍ 51 പോയന്റുമായി അല്‍ഹിലാലാണ് മുന്നില്‍. അന്നസ്‌റും (45) അല്‍വഹ്ദയും (39) അല്‍അഹ്‌ലിയുമാണ് (37) തൊട്ടുപിന്നില്‍. 16 ടീമുകളില്‍ പതിമൂന്നാം സ്ഥാനത്താണ് ഇല്‍ഇത്തിഹാദ്.
പൂര്‍ണമായ ഫുട്‌ബോള്‍ കിറ്റിലായിരിക്കും കളിക്കാര്‍ ഗ്രൗണ്ടിലെത്തുക. കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല. ടീമുകള്‍ സാധാരണ ഒരു ബസ്സിലാണ് കളിക്കളങ്ങളിലെത്തിയിരുന്നതെങ്കില്‍ സാമൂഹിക അകലം പാലിച്ച് വാഹനവ്യൂഹങ്ങളായാണ് ഇനി വരിക.
കളിക്കാര്‍ നേരെ വാംഅപ്പിലേക്കാണ് പോവുക. ചെയ്ഞ്ചിംഗ് റൂമില്‍ കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. ഒരു സമയത്ത് അഞ്ച് കളിക്കാര്‍ മാത്രമേ ചെയ്ഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ പറ്റൂ. സ്‌റ്റേഡിയങ്ങള്‍ നിരന്തരം അണുവിമുക്തമാക്കും. കളിക്കാര്‍ ആലിംഗനം ചെയ്യാനോ ഹസ്തദാനം ചെയ്യാനോ പാടില്ല. മത്സര ദിനങ്ങളില്‍ മുപ്പതോളം മുന്‍കരുതല്‍ നടപടികളെടുക്കും.
ഡഗൗട്ടുകളില്‍ കോച്ചിംഗ് സ്റ്റാഫും സബ്സ്റ്റിറ്റിയൂട്ടുകളുമായി പരമാവധി ഒമ്പതു പേരേ ഇരിക്കാന്‍ പറ്റൂ. മറ്റുള്ളവര്‍ ഗാലറിയില്‍ മാസ്‌ക് ധരിച്ചായിരിക്കണം ഇരിക്കേണ്ടത്.

 

Latest News