Sorry, you need to enable JavaScript to visit this website.

ക്യാപ്റ്റന്മാരുടെ കളിയില്‍ ഹോള്‍ഡര്‍ക്ക് മേല്‍ക്കൈ

സൗതാംപ്റ്റണ്‍ - വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 204 ന് പുറത്ത്. ഒന്നിന് 35 ല്‍ രണ്ടാം ദിനമാരംഭിച്ച ഇംഗ്ലണ്ടിനെ കരീബിയന്‍ പെയ്‌സര്‍മാര്‍ 204 റണ്‍സിന് എറിഞ്ഞിട്ടു. വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കി. അവശേഷിച്ച നാലു വിക്കറ്റ് ഷാനന്‍ ഗബ്രിയേല്‍ പിടിച്ചെടുത്തു. താല്‍ക്കാലിക നായകന്‍ ബെന്‍ സ്റ്റോക്‌സാണ് (45) ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. സ്‌റ്റോക്‌സും ജോസ് ബട്‌ലറും അഞ്ചാം വിക്കറ്റില്‍ നേടിയ 67 റണ്‍സാണ് സ്‌കോര്‍ ഇരുനൂറ് കടത്തിയത്. വിക്കറ്റ്കീപ്പര്‍ ഡോം ബെസ്സും (31) പൊരുതിനിന്നു. 87 റണ്‍സെടുക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിനം ചായക്കു മുമ്പ് വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റിന്‍ഡീസ് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സെടുത്തു. ക്രയ്ഗ് ബ്രാതവൈറ്റും (7 നോട്ടൗട്ട്) ജോണ്‍ കാംബെലുമാണ് (12 നോട്ടൗട്ട്) ക്രീസില്‍. ബാര്‍ബഡോസില്‍ ജനിച്ച ജോഫ്ര ആര്‍ച്ചറാണ് ജെയിംസ് ആന്‍ഡേഴ്‌സനൊപ്പം ഇംഗ്ലണ്ടിന്റെ ബൗളിംഗ് ഓപണ്‍ ചെയ്തത്. ജന്മനാടിനെതിരെ ആര്‍ച്ചറുടെ ആദ്യ മത്സരമാണ് ഇത്.
 

Latest News