ധാക്ക - മുന്‍ ബംഗ്ലാദേശ് നായകന്‍ മശ്‌റഫെ മുര്‍തസ 15 ദിവസത്തിനിടെ രണ്ടാമതും കൊറോണ സ്ഥിരീകരിച്ചു. തനിക്ക് കൊറോണ ബാധിച്ചതായി ജൂണ്‍ 20 നാണ് ആദ്യം മശ്‌റഫെ പ്രഖ്യാപിച്ചത്. 14 ദിവസത്തില്‍ രോഗം സുഖം പ്രാപിക്കേണ്ടതാണെന്നും ഈ മാസം എട്ടിന് വീണ്ടും പരിശോധന നടത്തുമ്പോഴേക്കും സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്നും ബംഗ്ലാദേശ് ബോര്‍ഡിന്റെ ചീഫ് ഫിസിഷ്യന്‍ പറഞ്ഞു. മൂന്ന് പ്രമുഖ ബംഗ്ലാദേശ് ക്രിക്കറ്റര്‍മാര്‍ക്ക് കൊറോണ ബാധിച്ചിരുന്നു.