ന്യൂദൽഹി- ഇന്ത്യയിലെ കോവിഡ് ബാധിച്ച 1,73,763 പേരിൽ എൺപതിനായിരത്തിലധികം രോഗികളും ആശുപത്രി വിട്ടു. അതേസമയം, കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചു. 7,964 പേർക്കാണ് ഇന്നലെ മാത്രം രോഗം ബാധിച്ചത്. കഴിഞ്ഞ എട്ടുദിവസത്തിലും ആറായിരം പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങളിലും 24 മണിക്കൂറിനിടെയാണ് കൂടുതൽ രോഗികളുണ്ടായത്. മഹാരാഷ്്ട്രയിൽ ഇന്നലെ 116 പേർക്ക് മരണം സംഭവിച്ചു. 2098 പേർക്കാണ് പുതുതായി രോഗമുണ്ടായത്. 62000 പേരാണ് മഹാരാഷ്ട്രയിലെ രോഗികൾ. 874 പുതിയ കേസുകൾ തമിഴ്‌നാട്ടിലുണ്ടായി. 20000 പേർക്ക് ആകെ രോഗം. 60 ലക്ഷം പേർക്കാണ് ലോകത്ത ആകമാനം രോഗം ബാധിച്ചത്. 3.6 ലക്ഷം പേർക്ക് മരണം സംഭവിച്ചു.