Sorry, you need to enable JavaScript to visit this website.

മകനു മുന്നില്‍ മുന്‍ ഭാര്യയെ മര്‍ദിച്ചു, പ്രമുഖ ടെന്നിസ് താരം അറസ്റ്റില്‍

തിബിലിസി - ലോക ഇരുപത്തേഴാം നമ്പര്‍ ടെന്നിസ് താരം നിക്കൊളാസ് ബസിലാഷ്വിലിക്കെതിരെ പീഡന ആരോപണം. ജോര്‍ജിയന്‍ താരം മുന്‍ ഭാര്യയെ മൈനറായ കുട്ടിയുടെ സാന്നിധ്യത്തില്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മുപ്പതിനായിരം ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ച് ഇരുപത്തെട്ടുകാരന്‍ പുറത്തിറങ്ങി. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കണം.  
അഞ്ചു വയസ്സുകാരനായ മകന്റെ മുന്നില്‍ വെച്ച് വെള്ളിയാഴ്ച തന്നെ മര്‍ദിച്ചുവെന്നാണ് മുന്‍ ഭാര്യ നേക ദോറകാഷ്വിലി നല്‍കിയ പരാതി. ബസിലാഷ്വിലി കുറ്റം നിഷേധിച്ചു. മൂന്ന് എ.ടി.പി കിരീടങ്ങള്‍ക്കുടമയായ ബസിലാഷ്വിലി ലോക റാങ്കിംഗില്‍ പതിനാറാം സ്ഥാനത്തു വരെ എത്തിയിരുന്നു. 


 

Latest News