Sorry, you need to enable JavaScript to visit this website.

മെല്ലെ അടുത്തുവന്നു, മുഖമടച്ച് തന്നു, ഡച്ച് താരത്തിന്റെ ലോകകപ്പ് ഓര്‍മ

ആംസ്റ്റര്‍ഡാം - 2014 ലെ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിനു ശേഷം കോച്ച് ലൂയിസ് വാന്‍ഹാല്‍ തന്നെ മുഖമടച്ചു തല്ലിയ കാര്യം ഡച്ച് ഫുട്‌ബോളര്‍ റോബിന്‍ വാന്‍പെഴ്‌സി വെളിപ്പെടുത്തി. ആ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ നെതര്‍ലാന്റ്‌സ് ടീമിന്റെ ഹെഡ് കോച്ചായിരുന്നു വാന്‍ ഹാല്‍. വാന്‍പെഴ്‌സിയാണ് അത്തവണ ആര്യന്‍ റോബനൊപ്പം ഡച്ച് ആക്രമണം നയിച്ചത്. വാന്‍പെഴ്‌സിയായിരുന്നു ക്യാപ്റ്റന്‍. 
ക്വാര്‍ട്ടറില്‍ കോസ്റ്ററീക്കയെയാണ് നെതര്‍ലാന്റ്‌സ് നേരിട്ടത്. കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ വാന്‍പെഴ്‌സിക്ക് പരിക്കേറ്റു. എന്നാല്‍ തന്നെ പിന്‍വലിക്കാനുള്ള കോച്ചിന്റെ ശ്രമം വാന്‍പെഴ്‌സി അവഗണിച്ചു. ഷൂട്ടൗട്ടില്‍ വാന്‍പെഴ്‌സി സ്‌കോര്‍ ചെയ്തു. എന്നാല്‍ ഫൈനല്‍ വിസിലിന് നിമിഷങ്ങള്‍ മുമ്പ് വാന്‍ ഹാല്‍ ഇറക്കിയ പകരക്കാരന്‍ ഗോളി ടിം ക്രൂളായിരുന്നു ഹീറോ. നിര്‍ണായക കിക്ക് രക്ഷപ്പെടുത്തിയ ക്രൂള്‍ നെതര്‍ലാന്റ്‌സിനെ സെമിയിലെത്തിച്ചു. 
കളി കഴിഞ്ഞ് ടച്ച് ലൈനിന് പുറത്ത് ടീമംഗങ്ങള്‍ ഒത്തുകൂടിയപ്പോഴാണ് വാന്‍ ഹാല്‍ മെല്ലെ വാന്‍പെഴ്‌സിക്കടുത്തേക്ക് വന്നതും മുഖമടച്ച് അടച്ചതും. ഇനിയിത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി -വാന്‍പെഴ്‌സി വെളിപ്പെടുത്തി. 
 

Latest News