Sorry, you need to enable JavaScript to visit this website.

ഇറ്റലിയില്‍ പരിശീലനം  വീടുകളില്‍ മാതം

റോം - കായികതാരങ്ങള്‍ കൂട്ടമായി പരിശീലനം നടത്തുന്നത് നിരോധിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസപ് കോണ്ടെ ഉത്തരവിറക്കി. അത്‌ലറ്റുകള്‍ക്ക് ഒറ്റക്ക് പരിശീലനം നടത്താന്‍ വിലക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പര്‍ക്കം പരമാവധി ഒഴിവാക്കാനാണ് പുതിയ നിയന്ത്രണം. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മാത്രം 15 പേര്‍ക്കെങ്കിലും കൊറോണ ബാധിച്ചിട്ടുണ്ട്. ഇറ്റലിയിലെ ലോക്ഡൗണ്‍ ഈ മാസം 13 വരെ നീട്ടിയിട്ടുണ്ട്. ലോക്ഡൗണ്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം നടത്തുന്നതിനും വിലക്കുണ്ട്. വീടുകളിലോ ചുറ്റുവട്ടങ്ങളിലോ മാത്രമേ പരിശീലനം നടത്താനാവൂ. കൊറോണ ഏറ്റവുമധികം മരണം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. പതിമൂവായിരത്തിലേറെ പേര്‍ മരിച്ചു. 
ഒളിംപിക്‌സിന് യോഗ്യത നേടിയവരെ നേരത്തെ പരിശീലന വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഒളിംപിക്‌സ് നീട്ടിവെച്ച സാഹചര്യത്തില്‍ വിലക്ക് അവര്‍ക്കും ബാധകമാണ്. 

Latest News