Sorry, you need to enable JavaScript to visit this website.

കൊറോണ; മൂന്നു വിദേശികളടക്കം അഞ്ചു പേര്‍ മരിച്ചു; മക്കയില്‍ രോഗികളുടെ എണ്ണം 725 ആയി

റിയാദ്- കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ച് മൂന്ന് വിദേശികളുള്‍പ്പെടെ  അഞ്ചു  പേര്‍ മരിക്കുകയും 165 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
മദീനയില്‍ രണ്ടു വിദേശികളും ഒരു സ്വദേശിയും ദമാമില്‍ ഒരു വിദേശിയും ഖമീസ് മുശൈത്തില്‍ ഒരു സ്വദേശിയുമാണ് മരിച്ചത്.
ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 21 ഉം രോഗം ബാധിച്ചവരുടെ എണ്ണം 1885 മായി ഉയര്‍ന്നു. വിദേശത്ത് നിന്നെത്തിയ  2 പേര്‍ക്കും സാമൂഹിക സമ്പര്‍ക്കം വഴി 163 പേര്‍ക്കുമാണ് പുതുതായി സ്ഥിരീകരിച്ചത്. 
മക്ക 48, മദീന 46, ജിദ്ദ 30, ഖഫ്ജി 9, റിയാദ് 7, ഖമീസ് മുശൈത്ത് 6, ഖത്തീഫ് 6, ദമാം 4, ദഹ്‌റാന്‍ 4, അബഹ് 2, റാസുതന്നൂറ, ബീശ, അഹദ്‌റുഫൈദ 1
മക്കയിലാണ് മറ്റെല്ലാ പ്രവിശ്യകളേക്കാളും രോഗികള്‍ കൂടുതലുള്ളത്. മൊത്തം 725  പേര്‍ക്കാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടടുത്ത് 622 പേരുമായി റിയാദുമുണ്ട്. 
ഇന്ന് 64 പേര്‍ക്ക് ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 328 ആയി. ഹായില്‍, അല്‍ജൗഫ് എന്നിവിടങ്ങളില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Latest News