Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ഫുട്‌ബോള്‍  വളര്‍ന്നു, ഇതാണ് തെളിവ്

ന്യൂദല്‍ഹി - ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ ഐ-ലീഗ് മത്സരത്തില്‍ 23 പാസുകള്‍ കൈമാറിയ ശേഷം മോഹന്‍ ബഗാന്‍ നേടിയ മൂന്നാം ഗോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ ഉദാഹരണമായി എ.ഐ.എഫ്.എഫ് ആഘോഷിച്ചു. ശനിയാഴ്ചയിലെ മത്സരത്തിലാണ് മൈതാനത്തിന്റെ നാനാഭാഗങ്ങളിലായി തുടര്‍ച്ചയായി 23 പാസുകള്‍ കൈമാറിയ ശേഷം കംറോന്‍ തുര്‍സനോവ് ഗോളടിച്ചത്. സ്പാനിഷ് കോച്ച് കിബു വികൂനയുടെ കീഴില്‍ ഈ സീസണില്‍ ബഗാന്‍ മനോഹരമായ ശൈലിയിലാണ് കളിക്കുന്നതെന്ന് എ.ഐ.എഫ്.എഫ് പ്രശംസിച്ചു. 
13 കളികളില്‍ 32 പോയന്റുമായി ബഗാന്‍ കിരീടത്തിലേക്ക് കുതിക്കുകയാണ്. ഐ.എസ്.എല്‍ ടീം എ.ടി.കെയില്‍ ലയിക്കും മുമ്പെ ഐ-ലീഗില്‍ ബഗാന്റെ അവസാന സീസണാണ് ഇത്. ഇന്ത്യയിലെ കളി ശൈലിയില്‍ വ്യക്തമായ മാറ്റം ദൃശ്യമാണെന്ന് ഐ-ലീഗ് സി.ഇ.ഒ സുനന്ദൊ ധര്‍ അഭിപ്രായപ്പെട്ടു. 

Latest News