Sorry, you need to enable JavaScript to visit this website.

പെരിയ ഇരട്ട കൊലപാതകം; സിബിഐ ഓഫീസിന് മുമ്പില്‍ മാതാപിതാക്കളുടെ സത്യഗ്രഹം

കാസര്‍കോട്- പെരിയയില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫീസിന് മുമ്പില്‍ സത്യഗ്രഹം നടത്തുന്നു.

സിബിഐ അന്വേഷണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സത്യഗ്രഹം നടത്തുന്നത്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കേസില്‍ മുഴുവന്‍ പ്രതികളെയും  പിടികൂടിയെന്നും ഇനി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.

എന്നാല്‍ ഈ കേസില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുടെ ഗൂഡാലോചന തെളിയേണ്ടതുണ്ടെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ ഇതുവരെ വിധി വരാത്തതിനെ തുടര്‍ന്ന് സിബിഐ അന്വേഷണത്തിലും യാതൊരു പുരോഗതിയും ഉണ്ടായില്ല.

തുടര്‍ന്നാണ് കുടുംബം സിബിഐ ഓഫീസിന് മുമ്പില്‍ സത്യാഗ്രഹം ആരംഭിച്ചത്. 2019 ഫെബ്രുവരിയിലാണ് ശരത്‌ലാലും കൃപേഷും പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്.കനത്ത പ്രതിഷേധമായിരുന്നു സിപിഐഎമ്മിനെതിരെ ഈ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനമാകെ നടന്നത്.
 

Latest News