Sorry, you need to enable JavaScript to visit this website.

തകര്‍ന്നടിഞ്ഞു, പത്തു വിക്കറ്റിന് തോറ്റു

വെല്ലിംഗ്ടണ്‍ - ടി സൗത്തീയുടെ മാസ്മരിക പെയ്‌സാക്രമണത്തിനു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്റിനോട് പത്തു വിക്കറ്റിന് തോറ്റു. നാലാം ദിനം രാവിലെ 20 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സൗത്തീ ഇന്ത്യയുടെ തിരിച്ചുവരവ് സ്വപ്‌നങ്ങള്‍ തച്ചുടച്ചു. 191 ന് ഇന്ത്യ ഓളൗട്ടായി. ജയിക്കാനാവശ്യമായ ഒമ്പത് റണ്‍സ് പത്ത് പന്തില്‍ ആതിഥേയര്‍ അടിച്ചെടുത്തു. രണ്ടു മാസം മുമ്പ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തൂത്തുവാരപ്പെട്ട കിവീസിന് ഇത് ഉജ്വല തിരിച്ചുവരവാണ്. ലോക ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. 
നാലിന് 144 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയുടെ പ്രതീക്ഷ ക്രീസിലുള്ള അജിന്‍ക്യ രഹാനെയിലായിരുന്നു. എന്നാല്‍ 14 പന്ത് പിന്നിടും മുമ്പെ രഹാനെയെ (29) ട്രെന്റ് ബൗള്‍ട് മിന്നലാക്രമണത്തിലൂടെ മടക്കി. അടുത്ത ഓവറില്‍ ഹനുമ വിഹാരിയുടെ (15) സ്റ്റമ്പ് സൗത്തീ കൊണ്ടുപോയി. ആര്‍. അശ്വിനെ (4) സൗത്തീ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇശാന്ത് ശര്‍മ ആറിലുള്ളപ്പോള്‍ രണ്ടു തവണ ഫീല്‍ഡര്‍മാരില്‍ നിന്ന് രക്ഷപ്പെട്ടു. ആറ് റണ്‍സ് കൂടി ചേര്‍ത്ത ശേഷം ഇശാന്തിനെ കോളിന്‍ ദെ ഗ്രാന്‍ഡോം പുറത്താക്കി. പുതിയ പന്തുമായി വന്ന സൗത്തീ വാലറ്റക്കാരന്‍ ജസ്പ്രീത് ബുംറയെ പുറത്താക്കി ഇന്ത്യയുടെ ചെറുത്തുനില്‍പ് അവസാനിപ്പിച്ചു. 61 റണ്‍സിന് സൗത്തീക്ക് അഞ്ചു വിക്കറ്റ് ലഭിച്ചു. മത്സരത്തില്‍ ഒമ്പതു വിക്കറ്റോടെ മാന്‍ ഓഫ് ദ മാച്ചായി.  
 

Latest News