Sorry, you need to enable JavaScript to visit this website.

ദ്രാവിഡിന്റെ മകന്‍ തന്നെ, റണ്‍സ് വാരി സമിത്

ബംഗളൂരു - അച്ഛന്‍ രാഹുല്‍ ദ്രാവിഡിന്റെ പാതയില്‍ സഞ്ചരിക്കുന്ന സമിത് എയ്ജ് ഗ്രൂപ്പ് ക്രിക്കറ്റില്‍ റണ്‍ വാരുന്നു. രണ്ടു മാസത്തിനിടെ രണ്ടു തവണ സമിത് ഇരട്ട സെഞ്ചുറികള്‍ നേടി. അണ്ടര്‍-14 വിഭാഗത്തിലെ അമ്പതോവര്‍ മത്സരത്തില്‍ സമിത് കഴിഞ്ഞ ദിവസം വെറും 144 പന്തില്‍ പുറത്താവാതെ 211 റണ്‍സ് നേടി. ഡിസംബറില്‍ മറ്റൊരു ടൂര്‍ണമെന്റില്‍ 201 റണ്‍സടിച്ചിരുന്നു. നല്ലൊരു ബൗളര്‍ കൂടിയാണ് സമിത്. 
സ്‌കൂള്‍ ക്രിക്കറ്റില്‍ മല്യ അതിഥി ഇന്റര്‍നാഷനല്‍ സ്‌കൂളിനു വേണ്ടിയാണ് സമിത് കളിക്കുന്നത്. 2015 ലെ സ്‌കൂള്‍ ക്രിക്കറ്റില്‍ മൂന്നു മത്സരങ്ങളില്‍ അര്‍ധ ശതകങ്ങളോടെ സ്‌കൂള്‍ ടീം ജയിച്ചപ്പോഴാണ് സമിത് ശ്രദ്ധിക്കപ്പെട്ടത്. 

Latest News