Sorry, you need to enable JavaScript to visit this website.

കശ്മീര്‍ പ്രശ്‌നം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് ഉര്‍ദുഗാന്‍; തിരിച്ചടിച്ച് ഇന്ത്യ

ന്യൂദല്‍ഹി- തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പാക്കിസ്ഥാന്‍  പാര്‍ലമെന്റില്‍ നടത്തിയ കശ്മീര്‍ പരാമര്‍ശത്തില്‍ ഇന്ത്യ ശക്തിയായി പ്രതിഷേധിച്ചു.

കശ്മീര്‍ ജനതയുടെ പോരാട്ടത്തെ ഒന്നാം ലോകമഹായുദ്ധ സമയത്ത് വിദേശ ആധിപത്യത്തിനെതിരെ തുര്‍ക്കി ജനത നടത്തിയ പോരാട്ടവുമായി ഉര്‍ദുഗാന്‍ താരതമ്യം ചെയ്തതാണ് വിവാദമായത്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഉര്‍ദുഗാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിനെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് നടത്തിയ എല്ലാ പരാമര്‍ശങ്ങളും ഇന്ത്യ തള്ളിക്കളയുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന കാര്യം ഓര്‍മിപ്പിക്കുയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും മേഖലക്കും പാക്കിസ്ഥാനില്‍നിന്ന് ഉയരുന്ന ഭീകരവാദ ഭീഷണിയടക്കമുള്ള കാര്യങ്ങളിലടക്കം വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യ തുര്‍ക്കി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് കശ്മീര്‍ ജനത നേരിടുന്ന അതിക്രമങ്ങളും മറ്റും ഉര്‍ദുഗാന്‍ വിഷയമാക്കിയത്. കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ നിലപാടിനെ തുര്‍ക്കി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീര്‍ പ്രശ്‌നം അടിച്ചമര്‍ത്തലിലൂടെയോ അക്രമത്തിലൂടെയോ അല്ല പരിഹരിക്കേണ്ടതെന്നും നീതിയും ന്യായവുമാണ് അടിസ്ഥാനമാക്കേണ്ടതെന്നും അദ്ദഹേം പറഞ്ഞു.

 

Latest News