Sorry, you need to enable JavaScript to visit this website.

അറബ് കുതിപ്പ്  ക്വാര്‍ട്ടറില്‍ നിലച്ചു

മെല്‍ബണ്‍ - ഗ്രാന്റ്സ്ലാം ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയായ തുനീഷ്യക്കാരി യൂനിസ് ജാബിര്‍ ക്വാര്‍ട്ടറില്‍ തോറ്റു. 42 വര്‍ഷത്തിനിടയിലാദ്യമായി ആതിഥേയ രാജ്യക്കാരി വനിതാ കിരീടമുയര്‍ത്താനുള്ള സാധ്യത വര്‍ധിപ്പിച്ച് ലോക ഒന്നാം നമ്പര്‍ അഷ്‌ലെയ് ബാര്‍ടി സെമി ഫൈനലിലെത്തി. ഗ്രാന്റ്സ്ലാം ക്വാര്‍ട്ടറിലെത്തുന്ന ആദ്യ അറബ് വനിതയെന്ന റെക്കോര്‍ഡുമായി കുതിച്ച തുനീഷ്യക്കാരി യൂനിസ് ജാബിറിനെ തോല്‍പിച്ച അമേരിക്കയുടെ സോഫിയ കെനീനുമായാണ് ബാര്‍ടി സെമി കളിക്കുക. 
രണ്ടു തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ പെട്ര കവിറ്റോവയെയാണ് ബാര്‍ടി 7-6 (8/6), 6-2 ന് തോല്‍പിച്ചത്. ഒരിക്കല്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ടെന്നിസ് ഉപേക്ഷിച്ച ബാര്‍ടി നിലവിലെ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനാണ്. 6-4, 6-4 ന് യൂനിസ് ജബ്ബാറിനെ തോല്‍പിച്ച ഇരുപത്തൊന്നുകാരി കെനിന്‍ ആദ്യമായാണ് ഗ്രാന്റ്സ്ലാം സെമി ഫൈനല്‍ കളിക്കുക.
 

 

Latest News