Sorry, you need to enable JavaScript to visit this website.

റിഷഭിന്റെ പരീക്ഷണം കഴിഞ്ഞു, ഇനി രാഹുല്‍ വിക്കറ്റ്കീപ്പര്‍

ബംഗളൂരു - ന്യൂസിലാന്റ് പര്യടനത്തിലും കെ.എല്‍ രാഹുലിനെ വിക്കറ്റ്കീപ്പറായി നിലനിര്‍ത്തുമെന്നും അത് ടീമിന് സന്തുലനം നല്‍കുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിനിടെ റിഷഭ് പന്തിന്റെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടതോടെയാണ് രാഹുലിന് വിക്കറ്റ്കീപ്പറുടെ ചുമതല നിര്‍വഹിക്കേണ്ടി വന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങളിലും രാഹുല്‍ വിക്കറ്റ് കാത്തു. 
രാഹുല്‍ കീപ്പറാവുന്നതോടെ ഒരു ബാറ്റ്‌സ്മാനെ അധികം കളിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. 2003 ലെ ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് വിക്കറ്റ്കീപ്പറുടെ ചുമതല നിര്‍വഹിച്ചത് കോഹ്‌ലി ചൂണ്ടിക്കാട്ടി. 
ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ രാഹുല്‍ സന്നദ്ധനാണെന്ന് കോഹ്‌ലി വ്യക്തമാക്കി.  

Latest News