മക്ക - ഇന്തോനേഷ്യക്കാരനും നാലു വയസ്സുകാരനായ മകനും സ്വന്തം നാട്ടിൽനിന്ന് ബൈക്കിൽ വിശുദ്ധ മക്കയിലെത്തി. എട്ടു മാസത്തോളം നീണ്ട യാത്രക്കിടെ പത്തു രാജ്യങ്ങൾ താണ്ടിയാണ് ഇരുവരും കഴിഞ്ഞ ദിവസം പുണ്യഭൂമിയിലെത്തിയത്. ഏറെ കാലം നീണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് താനും മകനും ബൈക്കിൽ മക്കയിലേക്ക് യാത്ര തിരിച്ചതെന്ന് യുവാവ് പറഞ്ഞു. യാത്രക്കിടെ നിരവധി പ്രയാസങ്ങൾ നേരിട്ടു. എട്ടു മാസത്തിനിടെ ഇരുപതിനായിരത്തോളം കിലോമീറ്റർ ദൂരമാണ് ബൈക്കിൽ താണ്ടിയത്.
പുണ്യഭൂമി സന്ദർശിക്കുകയെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കുകയും കടന്നുപോകുന്ന രാജ്യങ്ങളിലെ സംസ്‌കാരങ്ങളും ആചാരങ്ങളും അടുത്തറിയുകയുമാണ് ബൈക്ക് യാത്രയിലൂടെ ലക്ഷ്യമിട്ടതെന്നും യുവാവ് പറഞ്ഞു. ഇന്തോനേഷ്യക്കാന്റെയും മകന്റെയും മക്കയിലേക്കുള്ള ബൈക്ക് യാത്രയെ കുറിച്ച റിപ്പോർട്ട് സ്‌കൈ ന്യൂസ് അറേബ്യ ഇന്നലെ സംപ്രേഷണം ചെയ്തു.