Sorry, you need to enable JavaScript to visit this website.

സൗദിക്ക് ത്രസിപ്പിക്കുന്ന ജയം, ഇഞ്ചുറി ടൈമില്‍ ഇന്ത്യക്ക് രക്ഷ

ജിദ്ദ - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഉസ്‌ബെക്കിസ്ഥാനെ എവേ മത്സരത്തില്‍ 3-2 ന് തോല്‍പിച്ച് സൗദി അറേബ്യ ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്തെത്തി. പാഖ്തകോറില്‍ നടന്ന കളിയില്‍ രണ്ടു തവണ പിന്നിലായ ശേഷമാണ് സൗദി തിരിച്ചടിച്ചത്. സല്‍മാന്‍ അല്‍ഫറജ് രണ്ടു ഗോളടിച്ചു. അവസാന അഞ്ച് മിനിറ്റ് വരെ സൗദി 1-2 ന് പിന്നിലായിരുന്നു. 
പതിനാറാം മിനിറ്റില്‍ ഷോമുറാദോവിലൂടെ ആതിഥേയരാണ് ലീഡ് നേടിയത്. എന്നാല്‍ ഏഴു മിനിറ്റിനകം പെനാല്‍ട്ടിയിലൂടെ അല്‍ഫറജ് ഗോള്‍ മടക്കി. അമ്പത്താറാം മിനിറ്റില്‍ ഷോമുറാദോവ് പെനാല്‍ട്ടിയിലൂടെ വീണ്ടും ഉസ്‌ബെക്കിസ്ഥാന്റെ ലീഡ് തിരിച്ചുപിടിച്ചു. എണ്‍പത്തഞ്ചാം മിനിറ്റിലാണ് അല്‍ഫറജ് വീണ്ടും തിരിച്ചടിച്ചത്. തൊണ്ണൂറാം മിനിറ്റില്‍ സാലിം അല്‍ദോസരി വിജയ ഗോള്‍ കണ്ടെത്തി. ഉസ്‌ബെക്കിസ്ഥാനായിരുന്നു ഇതുവരെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 
താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ കൊടും തണുപ്പില്‍ കൃത്രിമ പ്രതലത്തില്‍ നടന്ന കളിയില്‍ ഇന്ത്യ അവസാന വേളയിലെ ഗോളില്‍ അഫ്ഗാനിസ്ഥാനെതിരെ 1-1 സമനില നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സെയ്ഫി നസരി സ്‌കോര്‍ ചെയ്ത ഗോളില്‍ അഫ്ഗാനിസ്ഥാന്‍ ലീഡ് ചെയ്യുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ സെമിന്‍ലന്‍ ദൗംഗലിലൂടെ ഇന്ത്യ ഗോള്‍ മടക്കി. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന കഴിഞ്ഞ കളിയിലും അവസാന വേളയിലാണ് ഇന്ത്യ സമനിലയുമായി രക്ഷപ്പെട്ടത്. 

Latest News