Sorry, you need to enable JavaScript to visit this website.

അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ക്രിസ്റ്റ്യാനൊ

ടൂറിന്‍ - അഭിമുഖത്തിനിടെ തന്റെ അന്തരിച്ച പിതാവിന്റെ വീഡിയൊ ദൃശ്യങ്ങള്‍ കണ്ട ഫുട്‌ബോളര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് കണ്ണീരടക്കാനായില്ല. ക്രിസ്റ്റിയാനോയുടെ പിതാവ് ജോസെ ഡിനിസ് അവയരൊ കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2005 സെപ്റ്റംബറിലാണ് മരിച്ചത്. 52 വയസ്സേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. കടുത്ത മദ്യപാന ശീലമുണ്ടായിരുന്നു പിതാവിന്. പിതാവിന്റെ ഇതുവരെ പുറത്തുവരാത്ത വീഡിയൊ ദൃശ്യങ്ങളായിരുന്നു അഭിമുഖത്തിനിടെ പ്രദര്‍ശിപ്പിച്ചത്. മകന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്ന ദൃശ്യങ്ങളായിരുന്നു ഇത്. 
ഞാനിതു വരെ ഇതു കണ്ടില്ലല്ലോ എന്ന് ആവര്‍ത്തിച്ചു പറഞ്ഞാണ് അഭിമുഖത്തിനിടെ ക്രിസ്റ്റ്യാനൊ തേങ്ങിക്കരഞ്ഞത്. എന്താണ് ഇത്ര വികാരഭരിതനാവാന്‍ കാരണമെന്ന് ചോദിച്ചപ്പോള്‍ താന്‍ ഉയരങ്ങളിലെത്തുന്നതും അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതും അദ്ദേഹത്തിന് കാണാന്‍ സാധിച്ചില്ലല്ലോയെന്ന് ക്രിസ്റ്റിയാനൊ മറുപടി നല്‍കി. എന്റെ അമ്മയും കുടുംബവും സഹോദരങ്ങളും എന്തിന് മക്കള്‍ വരെ എന്റെ നേട്ടങ്ങളൊക്കെ കണ്ടു. ഞാന്‍ എത്ര വലിയ കളിക്കാരനാണെന്ന് മനസ്സിലാക്കി. അച്ഛനു മാത്രം അതിന് അവസരമുണ്ടായില്ല. വളരെ ചെറുപ്പത്തില്‍ അദ്ദേഹം ജീവിതം മതിയാക്കി -ക്രിസ്റ്റ്യാനൊ പറഞ്ഞു. 
 

Latest News