Sorry, you need to enable JavaScript to visit this website.

സിന്ധു-ഒകുഹാര പോരാട്ടം വീണ്ടും

ജക്കാര്‍ത്ത - ലോക ബാഡ്മിന്റണില്‍ പലതവണ ഐതിഹാസിക പോരാട്ടങ്ങള്‍ നടത്തിയ പി.വി. സിന്ധു-നൊസോമി ഒകുഹാരയും വീണ്ടും നേര്‍ക്കുനേര്‍. ഇവര്‍ തമ്മിലുള്ള ലോക ചാമ്പ്യന്‍ഷിപ് ഫൈനല്‍ എക്കാലത്തെയും മികച്ച കളികളിലൊന്നായിരുന്നു.
മിയ ബിച്‌ഫെല്‍ടിനെ കീഴടക്കി സിന്ധു ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു (21-14, 17-21, 21-11). സിംഗപ്പൂര്‍ ഓപണിലുമായിരുന്നു മുന്‍ വിജയങ്ങള്‍. മുന്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകുഹാരയുമായാണ് സിന്ധു ക്വാര്‍ട്ടര്‍ കളിക്കേണ്ടത്. നൊസോമി 21-7, 21-16 ന് മലേഷ്യയുട സോണിയ ചെയെ തോല്‍പിച്ചു.
ന്യൂസിലാന്റിന്റെ എന്‍കാലോംഗ് ആന്‍ഗസിനോട് തോറ്റ് കിഡംബി ശ്രീകാന്ത് പുറത്തായി. 
പുരുഷ ഡബ്ള്‍സിലും ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. 

Latest News