Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; രണ്ട് പേര്‍ക്ക് പരിക്ക്

ന്യൂദല്‍ഹി- പൗരത്വഭേദഗതി അനുകൂലികളുടെ അക്രമം വ്യാപിക്കുന്നു. രണ്ട് പേര്‍ക്ക് കൂടി ഇന്ന് വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.ഭജന്‍പുരയിലും മുസ്തഫാബാദിലുമാണ് വീണ്ടും അക്രമങ്ങള്‍ അരങ്ങേറുന്നത്. കര്‍വാള്‍,യമുനാനഗര്‍,വിജയ് പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലേക്ക് അക്രമം വ്യാപിക്കുകയാണ്. ഒരു മാസത്തേക്ക് ദല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ അടച്ച് അറസ്റ്റുകള്‍ നടത്താനാണ് ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.

അക്രമങ്ങളുടെ മറവില്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും പൗരത്വ അനുകൂലികള്‍ കൊള്ളയടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന അക്രമങ്ങളില്‍ ഏഴ് പേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ പത്തോളം പേരുടെ നില അതീവഗുരുതരമാണ്. അക്രമം നടക്കുന്ന ഭജന്‍പുര അടക്കമുള്ള സ്ഥലങ്ങളില്‍ 35 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
 

Latest News