Sorry, you need to enable JavaScript to visit this website.

ഐ.എ.എസിന് അപേക്ഷിക്കാന്‍ സമയമായി; ഈസിയായി പഠിക്കാം

ഐ.എ.എസ് കിട്ടിയാല്‍ എന്താണ് കിട്ടുക? അനാഥാലയത്തിന്റെ ഒറ്റപ്പെടലില്‍നിന്ന് സിവില്‍ സര്‍വീസസിന്റെ ഉയരങ്ങളിലെത്തിയ മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദലി ശിഹാബിനോട് ഒരു കുട്ടി ചോദിച്ച ചോദ്യമാണ് ഇത്.  ഇന്ത്യയില്‍ മറ്റൊരാള്‍ക്കും എത്തിപ്പെടാനാവാത്ത ഒരുപാട് മേഖലകളിലേക്കുള്ള പാസ്‌വേഡാണ് ആ മൂന്നക്ഷരം. ഈ മൂന്നക്ഷരം പേരിന്റെ കൂടെയുണ്ടാവുന്നത് ഒരേസമയം അഭിമാനവും അവസരവുമാണ്. അധികാരം ആര്‍ജിക്കാനും സമൂഹത്തെ സേവിക്കാനും സിവില്‍ സര്‍വീസിനോളം സാധിക്കുന്ന മേഖലകള്‍ അപൂര്‍വമാണ്. ഇന്ത്യയിലെ ഏറ്റവും പ്രയാസകരമായ പരീക്ഷയാണ് സിവില്‍ സര്‍വീസിന്റേത്, ഒരു വിദ്യാര്‍ഥിക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ വെല്ലുവിളി.


മനുഷ്യവിഭവ സൂചികയില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ കേരളം ഒരുപാട് മുന്നിലാണെങ്കിലും സമീപകാലം വരെ സിവില്‍സര്‍വീസിന്റെ രാജസിംഹാസനം കീഴടക്കുന്നതില്‍ മലയാളികള്‍ വളരെ പിറകിലായിരുന്നു. സാവധാനമാണെങ്കിലും ആ പ്രവണത മാറിവരികയാണ്. മിടുക്കരായ മലയാളി വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസിന്റെ വെല്ലുവിളി നിറഞ്ഞ പാത തെരഞ്ഞെടുക്കാന്‍ ഇപ്പോള്‍ ധൈര്യസമേതം മുന്നോട്ടുവരുന്നുണ്ട്.


സിവില്‍ സര്‍വീസ് പരീക്ഷ പാസാവുകയെന്നത് കഠിനാധ്വാനത്തിന്റെ വഴിയാണ്. സാധാരണഗതിയില്‍ പത്താം ക്ലാസോ പ്ലസ് ടുവോ കഴിയുമ്പോള്‍ തന്നെ ഒരുക്കം തുടങ്ങേണ്ട പരീക്ഷയാണ് അത്. വൈകി എത്തുന്നവര്‍ക്ക് ഇരട്ടി അധ്വാനം വേണ്ടിവന്നേക്കാം. വളരെ നേരത്തെ സിവില്‍ സര്‍വീസിനൊരുങ്ങുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കാന്‍ പ്രവാസ ലോകത്ത് സംവിധാനങ്ങളൊന്നുമില്ലെന്നത് വലിയ ന്യൂനതയാണ്.

സമഗ്രം, കാലികം

ഇന്ത്യയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് ഏതു വിധത്തിലും കിടപിടിക്കാന്‍ കഴിവുള്ളവരാണ് പ്രവാസി വിദ്യാര്‍ഥികള്‍. പരീക്ഷാ ഫലങ്ങള്‍ തന്നെ ഇതിന് മതിയായ തെളിവാണ്. ഇംഗ്ലിഷ് ഉള്‍പ്പെടെ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രവാസി വിദ്യാര്‍ഥികള്‍ ഒരുപടി മുന്നിലാണു താനും. പ്രവാസി വിദ്യാര്‍ഥികള്‍ അല്‍പം പിന്നോട്ടുപോവുന്ന ഒരു വിഷയം പൊതുവിജ്ഞാനമാണ്. ഇന്ത്യയിലെ ദൈനംദിന സംഭവ വികാസങ്ങളുമായും പദ്ധതികളുമായും ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ സിവില്‍ സര്‍വീസിന്റെ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും വിഷയമാവുമെന്നുറപ്പാണ്.
വളരെ നേരത്തെ സിവില്‍ സര്‍വീസ് പരീക്ഷക്കായി ഒരുങ്ങേണ്ടതും അതിനായി ഉചിതമായ മാര്‍ഗം തെരഞ്ഞെടുക്കേണ്ടതും പരീക്ഷ എഴുതുന്നതു പോലെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. വീട്ടിലിരുന്നു കൊണ്ടു തന്നെ, മുതല്‍ മുടക്കില്ലാതെ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന മൊബൈല്‍ ആപ്പാണ് 'ലേണിംഗ് റേഡിയസ്'. പ്രശസ്ത ഐ.എ.എസ് ട്രെയിനറും വിദ്യാഭ്യാസ വിചക്ഷണനുമായ കെ.പി.ആഷിഫിന്റെ നേതൃത്വത്തിലുള്ള അക്കാദമിക സംഘം തയാറാക്കിയതാണ് ഈ ആപ്.

വിശ്വസ്തനായ കൂട്ടാളി

വിദ്യാര്‍ഥികള്‍ക്ക് പൊതുവെയും, പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ചും യു.പി.എസ്.സി പരീക്ഷക്കൊരുങ്ങാന്‍ വിശ്വസ്തനായ കൂട്ടാളിയായിരിക്കും 'ലേണിംഗ് റേഡിയസ്. എന്താണ് സിവില്‍ സര്‍വീസ് എന്നും എന്താണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ സിലബസ് എന്നും തുടങ്ങി ഐ.എ.എസ് ടോപ്പര്‍മാരുടെ മാതൃകാ അഭിമുഖം വരെ പരീക്ഷയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലൂടെയും സഞ്ചരിക്കാന്‍ ഈ ആപ് മത്സരാര്‍ഥികളെ സഹായിക്കും. ഐ.എ.എസും ഐ.പി.എസും ഐ.എഫ്.എസും മുതല്‍ സിവില്‍ സര്‍വീസിന്റെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള വിശദ-ാംശങ്ങള്‍ ഇതില്‍ ലഭ്യമാണ്. ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത സ്വന്തം പരിജ്ഞാനം പരീക്ഷിക്കാന്‍ അവസരമുണ്ട് എന്നതാണ്. എല്ലാ വിഷയങ്ങളിലെയും ചോദ്യപേപ്പറുകള്‍ ഈ ആപ്പിലുണ്ട്. അവ സ്വയം എഴുതിനോക്കാനും അതിന്റെ സ്‌കോര്‍ അറിയാനും മാത്രമല്ല സാധിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ആപ് ഉപയോഗിക്കുന്നവരില്‍ തങ്ങളുടെ റാങ്ക് എത്രയാണെന്ന് അറിയാനും സംവിധാനമുണ്ട്. ആന്‍ഷ്യന്റ് ആന്റ് മിഡീവല്‍ ഹിസ്റ്ററി, മോഡേണ്‍ ഹിസ്റ്ററി, പോളിറ്റിക്‌സ്, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, ജനറല്‍ സയന്‍സ്, എന്‍വയണ്‍മെന്റ് ആന്റ് ഇക്കോളജി തുടങ്ങി എല്ലാ വിഷയങ്ങളിലും നിരവധി ചോദ്യ പേപ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആവശ്യമായ പൊതുവിജ്ഞാനം അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാന്‍ ഈ ആപ് വിദ്യാര്‍ഥികളെ സഹായിക്കും. വിവിധങ്ങളായ തലക്കെട്ടുകളില്‍ ഓരോ ആഴ്ചയും പൊതുവിജ്ഞാനം അപ്‌ഡെയ്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്നതാണ് ഏറ്റവും പ്രധാനം. സാധാരണഗതിയില്‍ ഈ വിവരങ്ങള്‍ ആര്‍ജിക്കാന്‍ വിപുലമായ വായനയും ദീര്‍ഘമായ സമയവും വേണം. ഒരു വര്‍ഷത്തെ കറന്റ് അഫയേഴ്‌സ് ഇതില്‍ ലഭ്യമാണ്. പുതിയ വിഷയങ്ങളും പദ്ധതികളുമൊക്കെ ഉരുത്തിരിയുന്ന മുറക്ക് വ്യത്യസ്തങ്ങളായ തലക്കെട്ടുകള്‍ക്കു കീഴെ ഓരോ ആഴ്ചയും അപ്‌ഡേറ്റ് ചെയ്യും.

പരീക്ഷ എഴുതാം, തെറ്റ് തിരുത്താം

പുതിയ ചോദ്യപേപ്പറുകള്‍ ഓരോ ആഴ്ചയും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നതിനാല്‍ മത്സരാര്‍ഥിക്ക് പഠിച്ചു കൊണ്ടിരിക്കുന്നതിനോടൊപ്പം സ്വയം പരീക്ഷയെഴുതി പരിശീലനം നടത്താം. ഓരോ പരീക്ഷ കഴിയുമ്പോഴും പൈ ചാര്‍ട്ടിലൂടെ മത്സരാര്‍ഥിയുടെ നിലവാരം രേഖപ്പെടുത്തുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ പഠന പുരോഗതി വ്യക്തമായി മനസ്സിലാക്കാം. കുട്ടികള്‍ മൊബൈല്‍ ഗെയിമുകള്‍ക്ക് അഡിക്ടുകളായി മാറുന്ന സ്വഭാവത്തില്‍നിന്ന് സാങ്കേതിക വിദ്യയെ ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്താനും പൊതുവിജ്ഞാനത്തോട് വിദ്യാര്‍ഥികളില്‍ താല്‍പര്യം വളര്‍ത്താനും ഈ ആപ് മാതാപിതാക്കളെ സഹായിക്കും.
സമീപഭാവിയില്‍ തന്നെ ആപ്പില്‍ രണ്ട് പ്രധാനപ്പെട്ട ഇന്ററാക്ടിവ് സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. നിരവധി ഓഡിയൊ, വീഡിയൊ ക്ലാസുകള്‍ ലഭ്യമാക്കുകയായിരിക്കും ഒന്നാമത്തെ ചുവട്. അതിനൊപ്പം, ഡിസ്‌ക്രിപ്റ്റിവ് പരീക്ഷയില്‍ മത്സരാര്‍ഥികള്‍ എഴുതുന്ന ഉത്തരങ്ങള്‍ മൂല്യനിര്‍ണയം ചെയ്യുന്ന സംവിധാനവും വൈകാതെ ലഭ്യമാവും.
സിവില്‍ സര്‍വീസ് പരീക്ഷ മറികടക്കാന്‍ ആവശ്യമായ കഴിവിലും നിശ്ചയദാര്‍ഢ്യത്തിലും ഒട്ടും പിന്നിലല്ല നമ്മുടെ കുട്ടികള്‍. ആത്മവിശ്വാസമില്ലായ്മയയാണ് പലരെയും ഇതില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. ഈ വിടവ് നികത്തുകയാണ് ലേണിംഗ് റേഡിയസ് ആപ് പോലുള്ള സംവിധാനങ്ങള്‍ ചെയ്യുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് learningradius ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
 

 

Latest News