ജക്കാര്‍ത്ത - ഐതിഹാസികമായ ലോക ചാമ്പ്യന്‍ഷിപ് ഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമായ കളിയില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പിച്ച് പി.വി. സിന്ധു ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ സെമി ഫൈനലിലെത്തി. നേരിട്ടുള്ള ഗെയിമുകളില്‍ 21-14, 21-17 നാണ് ലോക മൂന്നാം നമ്പര്‍ ജപ്പാന്‍കാരിയെ സിന്ധു തകര്‍ത്തത്. ലോക രണ്ടാം നമ്പര്‍ ചൈനയുടെ ചെന്‍ യുഫെയുമായി സിന്ധു നാളെ സെമി ഫൈനല്‍ കളിക്കും.