Sorry, you need to enable JavaScript to visit this website.

മുശ്ഫിഖിന്റെ സെഞ്ചുറി ഓസീസിനെ വിറപ്പിച്ചു

നോട്ടിംഗ്ഹാം - വെസ്റ്റിന്‍ഡീസിനെതിരെ മുന്നൂറിലേറെ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച ബംഗ്ലാദേശ് ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ചുവിട്ട ശേഷം കീഴടങ്ങി. ഓസ്‌ട്രേലിയയുടെ അഞ്ചിന് 381 നെതിരെ ബംഗ്ലാദേശ്  8 ന് 333 റണ്‍സെടുത്തു. ഓസീസ് 48 റണ്‍സിന് ജയിച്ചു. ഡേവിഡ് വാണറുടെ സെഞ്ചുറിയും ഉസ്മാന്‍ ഖ്വാജയുടെയും ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചിന്റെയും അര്‍ധ ശതകങ്ങളും ഓസീസിനെ നാനൂറിനോടടുപ്പിച്ചപ്പോള്‍ രണ്ട് മികച്ച കൂട്ടുകെട്ടുകളിലൂടെ ബംഗ്ലാദേശ് തിരിച്ചടിച്ചു. മുശ്ഫിഖുറഹീം സെഞ്ചുറിയടിച്ചു (*). എന്നാല്‍ ഓസീസ് സ്‌കോര്‍ മറികടക്കാന്‍ അവര്‍ക്കായില്ല. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ബംഗ്ലാദേശ് 300 കടക്കുന്നത്. 
സൗമ്യ സര്‍ക്കാരിനെ (10) നഷ്ടപ്പെട്ട ശേഷം തമീം ഇഖ്ബാലും (74 പന്തില്‍ 62) ശാഖിബുല്‍ ഹസനുമാണ് (41 പന്തില്‍ 41) ബംഗ്ലാദേശിന് ആദ്യം പ്രതീക്ഷ നല്‍കിയത്. ഇരുവരും പുറത്തായ ശേഷം മുശ്ഫിഖുറഹീമും മഹ്മൂദുല്ലയും (50 പന്തില്‍ 69) അവസാനം വരെ പൊരുതി. 

പോയന്റ് നില
ടീം, കളി, ജയം, തോല്‍വി, പോയന്റ്  ക്രമത്തില്‍
ഓസ്‌ട്രേലിയ    6    5    1    10
ന്യൂസിലാന്റ്    5    4    0    9
ഇംഗ്ലണ്ട്    5    4    1    8
ഇന്ത്യ    4    3    0    7
ബംഗ്ലാദേശ്    5    2    3    5
ശ്രീലങ്ക    5    1    2    4
വെസ്റ്റിന്‍ഡീസ്    5    1    3    3
ദക്ഷിണാഫ്രിക്ക    6    1    4    3
പാക്കിസ്ഥാന്‍    5    1    3    3
അഫ്ഗാനിസ്ഥാന്‍    5    0    5    0
 

Latest News