Sorry, you need to enable JavaScript to visit this website.

90 ലക്ഷം ഡോളര്‍ ലഭിക്കാന്‍  കൂട്ടുകാരിയെ കൊന്നുതള്ളി

ലോസ് ഏഞ്ചല്‍സ്- ഓണ്‍ലൈന്‍ സുഹൃത്ത് വാഗ്ദാനം ചെയ്ത 90 ലക്ഷം ഡോളറിന് 18 കാരി ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ കൊന്നുതള്ളി. അമേരിക്കയിലെ അലാസ്‌ക്ക സ്വദേശിനിയായ ഡെനാലി ബ്രെമറാണ് കൊലപാതകം നടത്തിയത്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട 21 വയസ്സുള്ള ഡാരിന്‍ ഷില്‍മില്ലര്‍ എന്ന ഇന്ത്യാനക്കാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.
ക്വട്ടേഷന്‍ തുക ഏകദേശം 63 കോടി രൂപയായിരുന്നു. ഇന്ത്യാനക്കാരനായ ഡാരിന്‍ സ്‌കില്‍മില്ലര്‍ ഡെനാലി പരിചയപ്പെട്ടത് ഓണ്‍ലൈന്‍ വഴിയാണ്. സിന്തിയ ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തുകൂടിയായ സിന്തിയയെ ഡെനാലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.
ഡെനാലി സുഹൃത്തിനോടൊപ്പം വിനോദയാത്രയ്ക്കായി സിന്തിയയെ ക്ഷണിച്ചു. തണ്ടര്‍ബോര്‍ഡ് വെള്ളച്ചാട്ടം കാണാനായിരുന്നു വിനോദയാത്ര. ഇവിടെയെത്തിയപ്പോള്‍ ഡെനാലിയും സുഹൃത്തും ചേര്‍ന്ന് സിന്തിയുടെ കൈകാലുകള്‍ ബന്ദിച്ചശേഷം തലയിലേക്ക് വെടിവെച്ചു. ശേഷം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഡെനാലി ഇവ സ്‌നാപ് ചാറ്റിലൂടെ ഡാരിന് അയച്ചുകൊടുത്തു.
ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
കോടിപതിയായ 'ടൈലര്‍' എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിന്‍ ഡെനാലിയുമായി സംസാരിച്ചിരുന്നത്. ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡെനാലി ഡാരിന് കൈമാറിയിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലാനും ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടിരുന്നു.

Latest News