Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗം: ഇരക്ക് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂദൽഹി- ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് അരക്കോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാര തുക രണ്ടാഴ്ചക്കകം നൽകണമെന്നും ഉത്തരവുണ്ട്. സർക്കാർ ജോലിക്ക് പുറമെ, ഇവർക്ക് താമസ സൗകര്യവും നൽകണം. കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ പേരിൽ കടുത്ത നടപടി സ്വീകരിച്ചതായി ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മൂന്ന് ഉദ്യോഗസ്ഥരുടെ പെൻഷൻ തടഞ്ഞുവെന്നും ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്തിയതായും ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചു.
 

Latest News