Sorry, you need to enable JavaScript to visit this website.

ജാബിറിന് വെങ്കലം, ജിന്‍സനും  അനസും നിരാശപ്പെടുത്തി

ദോഹ - ഇരുപത്തിമൂന്നാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ നിരാശപ്പെടുത്തി. ജിന്‍സന്‍ ജോണ്‍സണും (800 മീ.) മൂഹമ്മദ് അനസും (400 മീ.) മെഡലില്ലാതെ മടങ്ങി. അതേസമയം പുരുഷന്മാരുടെ ഹര്‍ഡില്‍സില്‍ മലയാളി താരം എം.പി ജാബിര്‍ മൂന്നാം സ്ഥാനത്തെത്തി. 
ഗോമതി മാരിമുത്തുവിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററിലാണ് തമിഴ്‌നാട്ടുകാരി സ്വര്‍ണത്തിലേക്കു കുതിച്ചത്. പുരുഷന്മാരുടെ ഹര്‍ഡില്‍സില്‍ മലയാളി താരം എം.പി ജാബിറും വനിതകളില്‍ സരിത ഗെയ്ക്‌വാദും മൂന്നാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ ശിവപാല്‍ സിംഗ് വെള്ളി നേടി. എന്നാല്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണം പ്രതീക്ഷിച്ച മലയാളി താരം ജിന്‍സന്‍ ജോണ്‍സണിന് ഓട്ടം പൂര്‍ത്തിയാക്കാനായില്ല. 400 മീറ്ററില്‍ നിലവിലെ ചാമ്പ്യന്‍ മുഹമ്മദ് അനസും നിരാശപ്പെടുത്തി. ഷോട്ട്പുട്ടില്‍ സീസണിലെ മികച്ച ത്രോയിലൂടെ തേജീജന്ദര്‍ തൂര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഇതുവരെ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ച് വെങ്കലവുമായി ഇന്ത്യക്ക് ഒമ്പത് മെഡലുകളുണ്ട്. 
  . 

Latest News