Sorry, you need to enable JavaScript to visit this website.

സ്ത്രീവിരുദ്ധ പരാമര്‍ശം:  രണ്ട് കളിക്കാര്‍ക്ക് കനത്ത പിഴ

മുംബൈ - ഒരു ടി.വി ടോക്‌ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ 20 ലക്ഷം രൂപ പിഴ വിധിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം ഈ തുക നല്‍കേണ്ടത്. ഇരുവര്‍ക്കും വിവാദത്തിന്റെ പേരില്‍ അഞ്ച് ഏകദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. രണ്ടു പേരും ഇന്ത്യയുടെ ലോകകപ്പ് ടീം ്അംഗങ്ങളാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇരുവരു ടോക്‌ഷോയില്‍ പങ്കെടുത്തത്. പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇരുവരെയും ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചു. 
ഇരുവരും പത്ത് ലക്ഷം രൂപ വീതം അര്‍ധ സൈനികരുടെ വിധവകള്‍ക്കും 10 ലക്ഷം രൂപ വീതം കാഴ്ചപരിമിതരുടെ ക്രിക്കറ്റിന്റെ വളര്‍ച്ചക്കും ചെലവഴിക്കണമെന്നാണ് നിര്‍ദേശം. 

Latest News