Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫിയില്‍ ആതിഥേയര്‍ ഫൈനലില്‍

-പഞ്ചാബ് 2-ഗോവ 1
സര്‍വീസസ് 1-കര്‍ണാടക 1
(ഷൂട്ടൗട്ട്: സര്‍വീസസ് 5-കര്‍ണാടക 3)

ലുധിയാന - എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഞായറാഴ്ച ആതിഥേയരായ പഞ്ചാബും സര്‍വീസസും ഏറ്റുമുട്ടും. ഇഞ്ചുറി ടൈം ഗോളില്‍ കരുത്തരായ ഗോവയെ 2-1 ന് പഞ്ചാബ് തോല്‍പിച്ചപ്പോള്‍ പത്തു പേരായിച്ചുരുങ്ങിയിട്ടും ഉജ്വലമായി പൊരുതിയ കര്‍ണാടകയെ സര്‍വീസസ് ഷൂട്ടൗട്ടില്‍ കീഴടക്കി. 
ലുധിയാനയിലെ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഹര്‍ജീന്ദര്‍ സിംഗാണ് പഞ്ചാബിന്റെ വിജയ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ ഗോവ അക്ഷരാര്‍ഥത്തില്‍ പഞ്ചാബ് ഗോള്‍മുഖം വളഞ്ഞു. നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഗോവയുടെ നിരന്തര ശ്രമങ്ങള്‍ വിജയം കണ്ടു. പഞ്ചാബ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ജോക്കിം അബ്രാഞ്ചസിന്റെ ഷോട്ട് ഗോളി സത്ബീര്‍ സിംഗ് തടുത്തിട്ടു. പന്ത് കിട്ടിയ പകരക്കാരന്‍ റൊണാള്‍ഡൊ ഒലിവേര വലയിലേക്ക് തിരിച്ചുവിട്ടു. എങ്കിലും കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടാന്‍ ഗോവക്കു സാധിച്ചില്ല.
രണ്ട് മിനിറ്റിനകം പഞ്ചാബ് ലീഡ് തിരിച്ചുപിടിച്ചു. മുഹമ്മദ് ആസിഫിന്റെ ഫ്രീകിക്കില്‍ നിന്നാണ് ഹര്‍ജീന്ദര്‍ ഗോളടിച്ചത്. 
സര്‍വീസസ്-കര്‍ണാടക സെമി നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 ല്‍ അവസാനിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.  ഷൂട്ടൗട്ടില്‍ സര്‍വീസസ് അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കര്‍ണാടകയുടെ രണ്ട് കിക്കുകള്‍ പാഴായി. 
 

Latest News