Sorry, you need to enable JavaScript to visit this website.

ടെന്നിസ് അമ്മമാര്‍ക്ക് ജയവും തോല്‍വിയും

ഗര്‍ഭിണിയായിരിക്കെ 2017 ല്‍ കിരീടം നേടിയ ശേഷം ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ തിരിച്ചെത്തിയ സെറീന വില്യംസ് ആദ്യ റൗണ്ട് അനായാസം പിന്നിട്ടു. തന്നെപ്പോലെ അമ്മയായ തതിയാന മരിയയെ 60, 62 ന് സെറീന തകര്‍ത്തുവിട്ടു. എന്നാല്‍ പ്രസവത്തിനു ശേഷം തിരിച്ചെത്തിയ മറ്റൊരു മുന്‍ ഒന്നാം നമ്പര്‍ വിക്ടോറിയ അസരെങ്ക ആദ്യ റൗണ്ടില്‍ പുറത്തായി. അറിയപ്പെടാത്ത ജര്‍മന്‍കാരി ലോറ സീഗെമണ്ടിനോട് തോറ്റ ശേഷം കണ്ണീരോടെയാണ് അസരെങ്ക കളം വിട്ടത്. കരിയര്‍ വീണ്ടെടുക്കുമെന്ന് അസരെങ്ക പ്രഖ്യാപിച്ചു. കായ കനേപിക്കു മുന്നില്‍ വിറച്ചെങ്കിലും വനിതാ ടോപ് സീഡ് സിമോണ ഹാലെപ് 67 (27), 64, 62 ന് ജയിച്ചു.
പുരുഷ ടോപ് സീഡ് നോവക് ജോകോവിച്, യു.എസ് ഓപണ്‍ വനിതാ ചാമ്പ്യന്‍ നൊസോമി ഒസാക്ക, പുരുഷ നാലാം സീഡ് അലക്‌സാണ്ടര്‍ സ്വരേവ്, വീനസ് വില്യംസ് എന്നിവര്‍ ആദ്യ റൗണ്ട് പിന്നിട്ടു. പുരുഷ എട്ടാം സീഡ് കെയ് നിഷികോരി ആദ്യ രണ്ടു സെറ്റ് നഷ്ടപ്പെട്ട ശേഷം കഷ്ടിച്ച് രക്ഷപ്പെട്ടു. മുന്‍നിര കളിക്കാരെയാണ് സെറീനക്കും നോവക്കിനും രണ്ടാം റൗണ്ടില്‍ നേരിടേണ്ടത്. സെറീന കാനഡയുടെ യൂജിനി ബൂഷാഡുമായും നോവക് ഫ്രഞ്ച് താരം ജോ വില്‍ഫ്രീഡ് സോംഗയുമായയും ഏറ്റുമുട്ടും. അസരെങ്കയെ പത്താം സീഡ് ദാരിയ കസാത്കീന തോല്‍പിച്ചു.

Latest News