Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ ഫെബ്രുവരി 10ന് തുറക്കും

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യും. ടെര്‍മിനലില്‍ കൗണ്ടറുകള്‍ അടക്കം ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കരാര്‍  കമ്പനി വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.
കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗം പുതിയ ടെര്‍മിനലിലേക്ക് പ്രവര്‍ത്തനം മാറ്റും. ഇതോടെ നിലവിലുളള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും.
17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്. ടെര്‍മിനലില്‍ രണ്ട് എയ്‌റോ ബ്രിഡ്ജുകള്‍, രണ്ട് എസ്‌കലേറ്റുകള്‍, മൂന്ന് ലിഫ്‌ററുകള്‍, 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 15 കസ്റ്റംസ് കൗണ്ടറുകള്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍, ഇരുനിലകളിലായി  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി എട്ട് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.  പുതിയ ടെര്‍മിനലില്‍ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 120 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയത്.

 

 

Latest News