Sorry, you need to enable JavaScript to visit this website.

ഉമര്‍ ഖാലിദിനെതിരെ വ്യാജ ഒപ്പിട്ടതിന് കേസ്

ന്യൂദല്‍ഹി- ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനു പുറമേ വ്യാജ ഒപ്പിട്ടതിന് കേസ്. ജെ എന്‍ യുവില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് അനുമതി തേടിയുളള കത്തില്‍ അനിര്‍ബാന്‍ ഭട്ടാചാര്യ, അശ്വതി എന്നിവരുടെ പേരില്‍ ഒപ്പിട്ടു എന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അനിര്‍ബാന്റെയും ഉമര്‍ ഖാലിദിന്റെയും കയ്യെഴുത്ത് മാതൃകകള്‍ ഡല്‍ഹി പൊലീസ് സിബിഐ ഫോറന്‍സിക്ക് ലാബിലേക്ക് പരിശോധനക്കയച്ചിരുന്നു. പരിശോധനയില്‍ ഒപ്പിട്ടത് ഉമര്‍ ഖാലിദാണെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർക്ക് എതിരെ ദൽഹി രാജ്യ ദ്രോഹക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു, സമരത്തിന് നേതൃത്വം നൽകി തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. ഫെബ്രുവരി 2016-നാണ് ജെ.എൻ.യുവിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്. ഇരുവർക്കും പുറമെ അനിർബാൻ ഭട്ടാചാര്യ കശ്മീർ സ്വദേശികളായ 

അക്വിബ് ഹുസൈൻ, മുജീബ് ഹുസ്സൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൾ, റയീസ് റസൂൽ, ബാഷാരത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രാജ്യദ്രോഹത്തിന് ( ഐ.പി.സി 124 എ), പുറമെ കലാപം ഉണ്ടാക്കൽ (147), അനധികൃതമായി സംഘം ചേരൽ (149) എന്നിവ ആണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
 

കനയ്യ കുമാർ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നൽകിയത് എന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രകടനത്തിൽ പങ്കെടുത്ത 36 പേർക്ക് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്നും കുറ്റപത്രത്തലുണ്ട്. സി.പി.ഐ നേതാവ് ഡി. രാജയുടെ മകൾ അപരാജിതയെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. അതേസമയം, ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. രാഷ്ട്രീയലക്ഷ്യത്തോടെയുണ്ടാക്കിയ കുറ്റപത്രമാണെന്ന് കനയ്യ കുമാർ പ്രതികരിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കനയ്യ പറഞ്ഞു.  

Latest News