Sorry, you need to enable JavaScript to visit this website.

ധോണി തീര്‍ന്നിട്ടില്ല,  തളര്‍ന്നിട്ടും ജയിപ്പിച്ചു

തന്റെ കാലം കഴിഞ്ഞുവെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കി എം.എസ് ധോണി ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയെ ആറ് വിക്കറ്റ് ജയത്തിലേക്ക് നയിച്ചു. പരമ്പര ഇതോടെ 1-1 ആയി.
കൊടും ചൂടില്‍ തളര്‍ന്നവശനായിട്ടും അവസാന ഓവറില്‍ ജെയ്‌സന്‍ ബെഹറന്‍ഡോര്‍ഫിനെ ധോണി സിക്‌സറിനുയര്‍ത്തി (54 പന്തില്‍ 55 നോട്ടൗട്ട്) സ്‌കോര്‍ തുല്യമാക്കുകയായിരുന്നു. അടുത്ത പന്തില്‍ സിംഗിളെടുത്തതോടെ നാല് പന്ത് ശേഷിക്കെ ഇന്ത്യ ജയം പൂര്‍ത്തിയാക്കി. ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിയോടെ (131) ഒമ്പതിന് 298 റണ്‍സാണ് ഓസീസ് സ്‌കോര്‍ ചെയ്തത്.
വിരാട് കോഹ്‌ലി (104) പുറത്താവുമ്പോള്‍ ആറോവറില്‍ 6.2 ഓവറില്‍ 57 റണ്‍സ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍. പ്രതിസന്ധി ഘട്ടത്തില്‍ ദിനേശ് കാര്‍ത്തികിനൊപ്പം (14 പന്തില്‍ 25 നോട്ടൗട്ട്) ധോണി ടീമിനെ മുന്നോട്ടു നയിച്ചു. ഇന്നിംഗ്‌സിലുടനീളം അതിവേഗം ഓടി ധോണി സിംഗിളുകള്‍ ഡബഌക്കി മാറ്റി. 

Latest News